വീണ്ടും ഒരു അവധിക്കാല യാത്ര നാട്ടിലേക്ക്, രണ്ടര വര്ഷത്തിനു
ശേഷമാണ് യാത്ര .കാത്തിരിക്കുവാൻ ഇത്തവണ ആദ്യമായി വാടക്കൽ അച്ഛൻ ഇല്ല. കാര് ചെന്ന്
നിൽകുമ്പോൾ ഖദർ മുണ്ട് മുടുത്തു വാതിലിൽ ഒരു കൈ താങ്ങായി പിടിച്ചു ,
കുട്ടികളുടെ തോളിലൊന്ന് തട്ടി "ഹാ വന്നല്ലോ " എന്ന് പറയുന്ന അപ്പുപ്പൻ.
സ്ഥലത്തെ പ്രധാന ഇംഗ്ലീഷ് വാചകമടിക്കാരന് ,അമേരിക്കൻ ഇംഗ്ലീഷ് കേൾക്കുമ്പോൾ
ഒരൽപം ദേഷ്യം വരുന്നില്ലേ എന്നൊരു സംശയം . പിന്നെ ക്രിക്കറ്റ് മുഴുവൻ
കൊച്ചുമക്കളെ അടുത്തിരിത്തി പഠിപ്പിച്ചു കൊടുക്കും .കണ്ണൊന്നു തെറ്റുമ്പോൾ
ചാരുകസേരയിൽ കയരികിടക്കുന്ന കൊച്ചുമോനോട് , "നീ അവിടെ കിടന്നോടാ " എന്ന്
വെറുതെ പറയും, അതിന്റെ അര്ഥം ഒന്ന് മാറെടാ എന്നാണ്.ഉച്ചയൂണ് കഴിയുമ്പോൾ,
പലഹാര പാട്ടയിൽ നിന്നും എന്തൊകിലുമൊക്കെ എടുത്തു കഴിക്കുമ്പോൾ
എല്ലാവര്ക്കും വീതം കിട്ടും.ഓരോന്ന് ആലോചിക്കുമ്പോൾ വെറുതെ ഒരു ശൂന്യത . പ്രായമായ അച്ഛനും അമ്മയ്ക്കും എന്താണ് കൊണ്ട് പോകേണ്ടതെന്ന് ആലോചിക്കനില്ലല്ലോ എന്ന സങ്കടം . അമ്മയ്ക്ക് ഒരിക്കലും ആഗ്രഹങ്ങൾ ഇല്ലായിരുന്നു,അച്ഛനും. ഖദർ മുണ്ടും ഷർട്ടും , പിന്നെ ഷവിങ്ങ് ക്രീമും,ബ്ലേഡും . അത് ഒരിക്കൽ നാടൻ ടൈപ്പു ഇവിടെനിന്നും വാങ്ങി കൊണ്ട് പോയി . പിന്നെ അവസാനമായി കൊടുത്ത പ്രധാന സാധനം ഒരു വടി യാണ് , കൈപിട്ച്ചു നടത്താൻ കൂടെ നില്ക്കാൻ പറ്റാതെ വരുമ്പോൾ ഒരു ഉന്നുവടി സമ്മാനം.
" എന്നാലും എന്റെ മോനെ നിന്റെ അരി ഇത്രയും ദൂര തായിരുന്നല്ലോ " എന്ന അമ്മയുടെ വിലാപം ചെവിയിൽ മുഴങ്ങുന്നു. സ്വപ്ന സുന്ദര്മ്മായ അമേരികയെ കുറിച്ചാണ് അമ്മ അത് പറഞ്ഞത് .മരുമോൾ ആദ്യമായി ജോലികിട്ടിയ വിശേഷം പറഞ്ഞപ്പോൾ , എന്തിനായിരുന്നു കുഞ്ഞേ അവന്റെയും കുട്ടികളുടെയും കാര്യങ്ങൾ കഷ്ടതിലാകില്ലേ" എന്ന് ചോദിച്ച നിഷ്കളഗയായ ആ അമ്മ.ആശുപത്രി കിടക്കയിൽ അവസാനം കണ്ടപ്പോൾ, ആ മെല്ലിച്ച വിരലുകളുടെ തണുപ്പ് ഇപ്പോഴും കൈയിൽ തങ്ങി നില്ല്ക്കുന്നു .കാത്തിരിക്കാൻ ആ അമ്മയും അച്ഛനും ഇല്ലാത്ത വീട്. രണ്ടു വർഷങ്ങൾക്കിടയിൽ കുറച്ചു ദിവസങ്ങളിലേക്ക് കിട്ടിയിരുന്ന ആ സ്വാന്തനം അവിടെ യില്ല എന്നാ അറിവ് ഉത്സാഹം കെടുത്തുന്നു .ഇതു ഇതൊരു പ്രവാസിയുടെയും നഷ്ട ങ്ങൾ.
പിന്നെ എന്റെ മിനികുഞ്ഞമ്മയെ നഷ്ടപ്പെട്ടത് മനസിനെ വല്ലാതെ ചുട്ടു പൊള്ളിക്കുന്നു.കുഞ്ഞമ്മയനെങ്കിലും വെറും ഏഴു വയസേ മുപ്പ് ഉള്ളായിരുന്നു.അവസാനം സംസാരിച്ചപ്പോഴും പറഞ്ഞതാ ഞാൻ വരുന്നത് വരെകാത്തു നില്ല്ക്കണമെന്ന് .പക്ഷെ വയറിൽ തുടങ്ങിയ കാൻസർ ആ സരീരത്തിൽ ഭീകര താണ്ടവം ആടിയപ്പോൾ കുഞ്ഞമ്മ പ്രിയപ്പെട്ട മകളുടെ പരീഷക്ക് പോലും കാത്തു നില്ല്ക്കാതെ കടന്നു പോയി.കൌമാരത്തിന്റെ വികട ത്തരങ്ങൾ കണ്ടു അമ്മ നെഞ്ച് പൊട്ടി ചീത്ത വിളിക്കുമ്പോൾ , " അത് നിന്നോട് അക്കനുള്ള സ്നേഹം കൊണ്ടല്ലേ "എന്ന് പറഞ്ഞു തന്നിരുന്ന ഏക വക്തി , ഉള്ളധികം ഇല്ലെങ്കിലും നന്നായി പരിപാലിച്ചിരുന്ന മുടിയും അല്പ്പം പൌഡർ പൂശി ഒരു വലിയ പൊട്ടും തൊട്ട ആ വട്ട മുഖവും , " രാജി, നീ ഇപ്പം വന്നെടി.. ഇന്ന് പോകേണ്ടെന്നു ചേട്ടനോട് പറ അക്കാ , എന്നുള്ള ചേര്ത്തല ഭാഷയും മരണം വരെ മനസിലുണ്ട് കുഞ്ഞമ്മേ...എന്റെ സഘൽ പ്പതിലെ രാജകുമാരി , ഒരു രാജകുമാരാൻ വന്നു കെട്ടി കൊണ്ട് പോയി .
അവിടയും ഞാൻ ഒരു ദിനം കഴിച്ചിട്ടുണ്ട്, തളര്ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും നോക്കി, അവർ മരിച്ചു മൂന്നു മാസത്തിനുള്ളിൽ കാൻസർ ആക്രമിച്ചപ്പോൾ , " ഈ ലോകത്ത് മിനിയുടെ ജോലി കഴിഞ്ഞെന്നു ഈശ്വരന് തോന്നി കാണും' എന്ന് കുഞ്ഞമ്മ ഫോണിലൂടെ പറഞ്ഞപ്പോൾ ആ മുഖത്ത് സ്വതസിദ്ധമായ പുഞ്ചിരി ഉണ്ടായിരുന്നിരിക്കണം.അപ്പോൾ മോളോ എന്നാ മറു ചോദ്യത്തിനു, അവള് മിടുക്കിയല്ലേ അച്ഛന്റെ പൊന്നുമോൾ ..അതെ കുഞ്ഞമ്മ അത് അങ്ങനെ യല്ലേ വരൂ, കുഞ്ഞമ്മയും അച്ഛന്റെ പൊന്നുമോൾ ആയിരുന്നല്ലോ..സ്നേഹം കൊണ്ട് മിനി എന്ന് തികച്ചു വിളിക്കാതിരുന്ന ആ അച്ഛന്റെ അടുത്തേക്ക് പൊന്നുമോൾ യാത്രയായി .എല്ലാവരും പറഞ്ഞു അവസാനം കാണാതിരുന്നത് നന്നായി എന്ന്. കുത്തിയ തോട്ടിലൂടെ പോകുമ്പോൾ ആ പഴയ സുന്ദര മുഖം മനസിൽ ചേർത്ത് പിടിച്ചു വെറുതെ കുഞ്ഞമ്മ " രാജി നീ ഇപ്പം വന്നെടി എന്ന് ചോദിക്കുമെന്നു വിചാരിക്കാമല്ലോ, പിന്നെ സമയ തിരിക്കു കാരണം അവിടെ ഇറങ്ങാത്തത് കൊണ്ട് കാണാൻ പറ്റിയില്ല എന്ന് മനസിനു പറഞ്ഞു കബളി പ്പിച്ചിട്ടു ഒരു മടക്ക യാത്ര... അതാവും ഇത്തവണത്തെ ഒഴിവുകാലം.
" എന്നാലും എന്റെ മോനെ നിന്റെ അരി ഇത്രയും ദൂര തായിരുന്നല്ലോ " എന്ന അമ്മയുടെ വിലാപം ചെവിയിൽ മുഴങ്ങുന്നു. സ്വപ്ന സുന്ദര്മ്മായ അമേരികയെ കുറിച്ചാണ് അമ്മ അത് പറഞ്ഞത് .മരുമോൾ ആദ്യമായി ജോലികിട്ടിയ വിശേഷം പറഞ്ഞപ്പോൾ , എന്തിനായിരുന്നു കുഞ്ഞേ അവന്റെയും കുട്ടികളുടെയും കാര്യങ്ങൾ കഷ്ടതിലാകില്ലേ" എന്ന് ചോദിച്ച നിഷ്കളഗയായ ആ അമ്മ.ആശുപത്രി കിടക്കയിൽ അവസാനം കണ്ടപ്പോൾ, ആ മെല്ലിച്ച വിരലുകളുടെ തണുപ്പ് ഇപ്പോഴും കൈയിൽ തങ്ങി നില്ല്ക്കുന്നു .കാത്തിരിക്കാൻ ആ അമ്മയും അച്ഛനും ഇല്ലാത്ത വീട്. രണ്ടു വർഷങ്ങൾക്കിടയിൽ കുറച്ചു ദിവസങ്ങളിലേക്ക് കിട്ടിയിരുന്ന ആ സ്വാന്തനം അവിടെ യില്ല എന്നാ അറിവ് ഉത്സാഹം കെടുത്തുന്നു .ഇതു ഇതൊരു പ്രവാസിയുടെയും നഷ്ട ങ്ങൾ.
പിന്നെ എന്റെ മിനികുഞ്ഞമ്മയെ നഷ്ടപ്പെട്ടത് മനസിനെ വല്ലാതെ ചുട്ടു പൊള്ളിക്കുന്നു.കുഞ്ഞമ്മയനെങ്കിലും വെറും ഏഴു വയസേ മുപ്പ് ഉള്ളായിരുന്നു.അവസാനം സംസാരിച്ചപ്പോഴും പറഞ്ഞതാ ഞാൻ വരുന്നത് വരെകാത്തു നില്ല്ക്കണമെന്ന് .പക്ഷെ വയറിൽ തുടങ്ങിയ കാൻസർ ആ സരീരത്തിൽ ഭീകര താണ്ടവം ആടിയപ്പോൾ കുഞ്ഞമ്മ പ്രിയപ്പെട്ട മകളുടെ പരീഷക്ക് പോലും കാത്തു നില്ല്ക്കാതെ കടന്നു പോയി.കൌമാരത്തിന്റെ വികട ത്തരങ്ങൾ കണ്ടു അമ്മ നെഞ്ച് പൊട്ടി ചീത്ത വിളിക്കുമ്പോൾ , " അത് നിന്നോട് അക്കനുള്ള സ്നേഹം കൊണ്ടല്ലേ "എന്ന് പറഞ്ഞു തന്നിരുന്ന ഏക വക്തി , ഉള്ളധികം ഇല്ലെങ്കിലും നന്നായി പരിപാലിച്ചിരുന്ന മുടിയും അല്പ്പം പൌഡർ പൂശി ഒരു വലിയ പൊട്ടും തൊട്ട ആ വട്ട മുഖവും , " രാജി, നീ ഇപ്പം വന്നെടി.. ഇന്ന് പോകേണ്ടെന്നു ചേട്ടനോട് പറ അക്കാ , എന്നുള്ള ചേര്ത്തല ഭാഷയും മരണം വരെ മനസിലുണ്ട് കുഞ്ഞമ്മേ...എന്റെ സഘൽ പ്പതിലെ രാജകുമാരി , ഒരു രാജകുമാരാൻ വന്നു കെട്ടി കൊണ്ട് പോയി .
അവിടയും ഞാൻ ഒരു ദിനം കഴിച്ചിട്ടുണ്ട്, തളര്ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും നോക്കി, അവർ മരിച്ചു മൂന്നു മാസത്തിനുള്ളിൽ കാൻസർ ആക്രമിച്ചപ്പോൾ , " ഈ ലോകത്ത് മിനിയുടെ ജോലി കഴിഞ്ഞെന്നു ഈശ്വരന് തോന്നി കാണും' എന്ന് കുഞ്ഞമ്മ ഫോണിലൂടെ പറഞ്ഞപ്പോൾ ആ മുഖത്ത് സ്വതസിദ്ധമായ പുഞ്ചിരി ഉണ്ടായിരുന്നിരിക്കണം.അപ്പോൾ മോളോ എന്നാ മറു ചോദ്യത്തിനു, അവള് മിടുക്കിയല്ലേ അച്ഛന്റെ പൊന്നുമോൾ ..അതെ കുഞ്ഞമ്മ അത് അങ്ങനെ യല്ലേ വരൂ, കുഞ്ഞമ്മയും അച്ഛന്റെ പൊന്നുമോൾ ആയിരുന്നല്ലോ..സ്നേഹം കൊണ്ട് മിനി എന്ന് തികച്ചു വിളിക്കാതിരുന്ന ആ അച്ഛന്റെ അടുത്തേക്ക് പൊന്നുമോൾ യാത്രയായി .എല്ലാവരും പറഞ്ഞു അവസാനം കാണാതിരുന്നത് നന്നായി എന്ന്. കുത്തിയ തോട്ടിലൂടെ പോകുമ്പോൾ ആ പഴയ സുന്ദര മുഖം മനസിൽ ചേർത്ത് പിടിച്ചു വെറുതെ കുഞ്ഞമ്മ " രാജി നീ ഇപ്പം വന്നെടി എന്ന് ചോദിക്കുമെന്നു വിചാരിക്കാമല്ലോ, പിന്നെ സമയ തിരിക്കു കാരണം അവിടെ ഇറങ്ങാത്തത് കൊണ്ട് കാണാൻ പറ്റിയില്ല എന്ന് മനസിനു പറഞ്ഞു കബളി പ്പിച്ചിട്ടു ഒരു മടക്ക യാത്ര... അതാവും ഇത്തവണത്തെ ഒഴിവുകാലം.