Friday, March 23, 2012

(എന്റെ നാട് കുട്ടനാട് 1)-ഹൌസ് ബോട്ടുകള്‍ക്ക് മുന്‍പേ.....ഭാഗം ഒന്ന്


കാര്‍ കോടതി പാലം കയറിയിറങ്ങി കിഴക്കോട്ടു തിരിഞ്ഞു.അക്കരെ ലൈന്‍ ബോട്ടുകള്‍ നിരനിരയായി കിടക്കുന്ന ബോട്ടുജെട്ടി .മിക്സ്‌ ച്റും, പൂമ്പാറ്റയും , വാങ്ങിയില്ലെന്ന് പറഞ്ഞു കരയാന്‍ അച്ഛനും അമ്മയും ഇല്ല കൂടെ. അമേരിക്കന്‍ മലയാളിയായി , ഹൌസ് ബോട്ടില്‍ വിനോദ സന്ജാരത്തിന് എത്തിയതാണ്.ഇവിടെ മിക്സ്‌ ചരിനും , പൂമ്പാറ്റയ്ക്കും , പോറ്റി ഹോടലിലെ മസാല ദോസയ്ക്കും, മഞ്ജുള ബേക്കറിയിലെ ഐസ് ക്രീമിനും ഒന്നും ഒരു പ്രസ്കതിയുമില്ല .ഹൌസ് ബോട്ടില്‍ നിന്നും കിട്ടുന്ന ,മധുര കള്ളിനെ ക്കുറിച്ചും , കരിമീന്‍ പോള്ളിച്ചതിനെക്കുരിച്ചുമുള്ള ചര്‍ച്ച പൊടിപൊടിക്കുന്നു.ഇവര്‍ക്കരിയില്ലല്ലോ, അഞ്ചു രൂപയ്ക്ക്,മിക്സ്‌ ച്ചരും, കഥ പുസ്തകങ്ങളുമായി ഒരു മണിക്കൂര്‍ ഈ വിനോടസന്ജാരം സ്ഥിരമായി നടതിക്കൊണ്ടിരുന്നവളുടെ മനസിലെ തിരയിളക്കങ്ങള്‍. കാര്‍ വടക്കോട്ട്‌ വളഞ്ഞ വഴിയിലൂടെ കിഴക്കോട്ടു തിരിഞ്ഞു. വിനോദ സന്ജാരികളുടെ വിശ്രമ സ്ഥലമായ ഒരു വലിയ കെട്ടിടത്തിന്റെ അരികിലായി വണ്ടി പാര്‍ക്ക് ചെയ്യ്തു. ധാരാളം ഫാനുകള്‍ കറങ്ങുന്ന വിശാലമായ ഒരു മുറി. "നല്ല ചൂടുണ്ട് , ഫാനിന്റെ നേരേ താഴെ തന്നെ ഇരുന്നോ " ആരോ ഉറക്കെ പറഞ്ഞു.കായലിലേക്ക് കൌതുകത്തോടെ നോക്കി നില്‍ക്കുന്ന കുട്ടികളെ നിര്‍ബന്ധമായി ഫാനിന്റെ അടിയിലേക്ക് പിടിച്ചിരുത്തുമ്പോള്‍ സഹതാപമാണ് തോന്നിയത്. നിങ്ങല്ല്ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ലല്ലോ. അയ്യോ , അങ്ങനെ പറയുന്നത് നാട്ടുകാര് കേള്‍ക്കണ്ട. അത്ര വലിയ നഷ്ടമാണ് എന്ന് തോന്നുന്നെങ്കില്‍ , ഇവിടെത്തന്നെ അങ്ങ് കൂടിക്കോളാന്‍ അവര് പറയും.

പിന്നെ എന്താണിത്, അക്കരപ്പച്ച എന്ന് പറയുന്നതാന്ണോ ഇത് . എത്ര അഭിമാനത്തോടെ യാണ് ഇപ്പോള്‍ കുട്ടനാട്ട്‌ കാരി എന്ന് സ്വയം പരിചയപ്പെടുത്തുന്നത്.ഏതു നാട്ടുകാരോട് പറഞ്ഞാലും അവര്‍ക്കെല്ലാം അസൂയ . ഹോ എത്ര മനോഹരമാണ് നിങ്ങളുടെ നാട്.അവിടെ ജനിച്ചു വളരാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെയാണ് , ഇതൊക്കെ യാണ് സ്ഥിരം പല്ലവികള്‍. ചിലപ്പോഴൊക്കെ ഞാന്‍ വെറുതെ ഓര്‍ത്തു നോക്കും. ഇവരൊക്കെ പറയുന്നത് ശരിയാണോ ? എനിക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ കുട്ടന്ട്ടില്‍ ജനിച്ചത്‌ ഒരു ഭാഗ്യമായി? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണീ കുറുപ്പുകളിലൂടെ .ഇതു വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ക്കെങ്കിലും ഇതിനുത്തരം തരാന്‍ കഴിയുമായിരിക്കും എന്ന പ്രതീക്ഷയോടെ ഹൌസ് ബോട്ടുകള്‍ക്ക് മുമ്പുള്ള എന്റെ നാടിനെ കഥ തുടങ്ങട്ടെ.
ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് തന്നെ തുടങ്ങാം.സി വിദ്യാധരന്‍ , മഞ്ജുള ബേക്കറി , ജെട്ടി റോഡ്‌ ആലപ്പുഴ , ഇതിലുള്ള ജെട്ടി തന്നെ. മഞ്ജുള ബേക്കറി കഴിഞ്ഞു കിഴക്കോട്ടു നടന്നാല്‍ ബോട്ട് ജെട്ടി ആയി.
രണ്ടു ഡ്രൈവരന്മാരാന് ബോട്ടിന് , മുകളിരുന്നയാള് അടിക്കുന്ന ബെല്ലുകള്‍ക്കനുസരിച്ചു താഴെ ഇരിക്കുന്നയാല് പ്രവര്‍ത്തിക്കും.പിന്നെ ബോട്ട് ജെട്ടികളില്‍ അടുപ്പിക്കകയും, വിടുകയും ചെയ്യുമ്പോള്‍ ഇവര് രണ്ടു പേരും മറ്റൊരാളെ അനുസരിക്കും. ടീം വര്‍ക്ക്‌ എന്താണെന്നു ഇന്നത്തെ കാലത്തേ ആള്‍ക്കാര്‍ ഇവരെ ക്കണ്ട് പഠിക്കേണ്ടതായിരുന്നു.അന്നൊക്കെ ഒരു മണി ക്കുര്‍ ഇടവിട്ടാണ് ബോട്ടുകള്‍. ആലപ്പുഴയില്‍ നിന്നും , നെടുമുടി , ചങ്ങനശ്ശേരി, ചമ്പക്കുളം , എട്‌ത്വ , പുളിങ്കുന്ന് ഇതിലേതെങ്കിലും ബോട്ടില്‍ കയറിയാല്‍ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആയിരവേലി ജെട്ടിയില്‍ ഇറങ്ങാം. പിന്നെ ഒരു പത്തു മിനിട്ട് നടന്നാല്‍ നിങ്ങളൊക്കെ അസൂയയോടെ പറയുന്ന ആ വീടെത്തും.
അവിടയൊക്കെ കൂടി യുള്ള യാത്രക്കാണ് നിങ്ങള്‍ പറയുന്ന കാശു കൊടുത്തു ഒരുങ്ങി എത്തിയിരിക്കുന്നത് .പക്ഷെ ആ ബോട്ട് കാരൊക്കെ വെറുതെ ബോട്ട് ഓടിക്കുകയല്ലേ,ആരും നിങ്ങളോട് ആ കായലിന്റെ കഥ പറയുന്നില്ലല്ലോ. നെഹ്‌റു ട്രോഫി നടക്കുന്ന പുന്നകടക്കയലിന്റെ കരയില്‍ നിന്നാണ് നിങ്ങളുടെ യാത്ര തുടങ്ങുനത് .അതായതു ബോട്ട് ജെട്ടിയില്‍ നിന്നും വിട്ടാല്‍ പിന്നെ ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്റിന്റെ അവിടെ ഒരു ജെടിയുണ്ട്.ബോട്ട് വിട്ടു കഴിഞ്ഞു എത്തിയ യാത്രക്കാര്‍ ഒരു മത്സര ഓട്ടത്തിലൂടെ ഇവിടെ വന്നു ബോട്ടില്‍ കയറാറുണ്ട് .അതൊരു വല്ലാത്ത കാഴ്ചയാണ്.ടൌണില്‍ നിന്നും വാങ്ങിയ സാധനഗളുമായി ബോട്ട്മായിട്ടൊരു മത്സര ഓട്ടം .ബസ്‌ സ്റ്റാന്റ് ജെട്ടിയില്‍ നിന്നും അവര്‍ ബോട്ടില്‍ കയറിപ്പറ്റും.പിന്നെ പെട്രോള്‍ വേണമെങ്കില്‍ പംബിന്റെ അടുത്ത് തന്നെ അടുപ്പിക്കും. അവിടെയാണ് ഞാന്‍ ആദ്യമായി വായിച്ചതു , "വായിച്ചു വളരുക , ചിന്തിച്ചു വിവേകം നേടുക" എന്നത്. ആ പെട്രോള്‍ പമ്പിനു എതിര്‍ ഭാഗത്തായി ആനന്ദ പ്രദായനി വായനശാല യുടെ മുകളില്‍ കുറിച്ചിട്ടുള്ള വാചകങ്ങള്‍.( വായനക്കാര്‍ ക്ഷമിക്കുക പേര് തെറ്റി പോയെകില്‍ , വര്‍ഷങ്ങള്ള്‍ക്ക് മുന്‍പുള്ള ഓര്‍മകളാണ്.തോടിന്റെ അക്കരെ മുഴുവനും വലിയ വലിയ വീടുകളാണ്.ഇട്ടച്ചന്റെയും പാപ്പച്ചന്റെയും വീടുകള്‍ സുപരിചിതം. അവരുടെ കുടുംബ വീട് എന്റെ അയല്‍ വക്കം ആയിരുന്നു.

പമ്പില്‍ നിന്നും പുറപ്പെട്ടാല്‍ ബോട്ടുകളുടെ സവകുടീരം കാണാം . കേടായ ബോട്ടുകള്‍ നന്നാക്കാനായി ഇട്ടിരിക്കുന സ്ഥലമാണ്‌ .അതിനു ശേഷം ഒന്നുരണ്ടു വീടുകളും ഒരു ചെറിയ അമ്പലവുമൊക്കെ കഴിഞ്ഞു , ബോട്ട് പുന്നമട കായലില്ലേക്ക് ഇറങ്ങുകയാണ്. ആദ്യമൊക്കെ ജെട്ടികള്‍ വളരെ കുറവായിരുന്നു.പുന്നമട കായലില്‍ ജെട്ടികള്‍ ഒന്ന് മില്ല. കായലിന്റെ ചില ഭാഗങ്ങളില്‍ കട്ട കുത്തുന്ന ആള്‍ക്കാര്‍ മാത്രം .കട്ട കുത്തുന്നത് കാണാന്‍ നല്ല കൌതുകമാണ്. വലിയ വള്ളം കായലിന്റെ നടുക്കായി താഴ്ത്ത നാല് മുളക്കംബില്‍ കെട്ടിയിടും.എന്നിട്ട് വള്ളത്തിന്റെ രണ്ടു ഭാഗത്തുമായി ആള്‍ ക്കാര്‍ വെള്ളത്തില്‍ മുങ്ങി കട്ട കുത്തും.അവര്‍ ചില്ലപ്പോഴൊക്കെ വള്ളത്തിന്റെ വസങ്ങളില്‍ പിടിച്ചു കൊണ്ട് ഡാന്‍സ് കളിക്കുനത് കാണാം .അമ്മയാണ് പറഞ്ഞു തന്നത് അവര്‍ കാലുകൊണ്ട്‌ കട്ട കുഴിക്കുകയനെന്നു. വെള്ളത്തിന്റെ അടിയില്‍ കിടക്കുന്ന കട്ട കാല് കൊണ്ട് കുഴിച്ചു കുഴിച്ചു ഒരു വലിയ ഭാഗമാക്കി മാറ്റി, പിന്നെ വെള്ളത്തില്‍ മുങ്ങി പൊക്കിയെടുത്തു കൊണ്ട് വന്നു വള്ളത്തില്‍ നിറയ്ക്കും. ഒരു വള്ളം നിറഞ്ഞു കഴിയുമ്പോള്‍ അത് കൊണ്ട് ചിറയില്‍ ഇട്ടു ചിറ പൊക്കി കെട്ടാനും കുഴി നികത്താനും ഒക്കെ ഉപയോഗിക്കും.കട്ടകുത്തുകാരെ ക്കുറിച്ച് പറയുമ്പോള്‍ ഗോപിയെ ക്കുറിച്ച് പറയാതെ വയ്യ.ഞങളുടെ നാട്ടിലെ അധ്വാനിയായ ചെറുപ്പക്കാരനായിരുന്നു ഗോപി.കിട്ടുന്ന കാസ് കള്ളുകുടിച്ചു കളയില്ല .പതിവിനു വിപരീതമായി ഗോപി പട്ടണത്തില്‍ നിന്നാണ് കല്യാണം കഴിച്ചു കൊണ്ട് വന്നത്. പൊതുവേ പെണ്‍കുട്ടികളെ ഞങളുടെ നാട്ടിലേക്ക് ടൌണില്‍ നിന്നും കല്യാണം ചെയ്യാന്‍ കിട്ടാന്‍ വിഷമമായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹം എങ്ങനെയെങ്കിലും ഈ വെള്ള ക്കുഴിയില്‍ നിന്നും തങ്ങളുടെ മക്കളെ പട്ടണത്തിലേക്ക് അയക്കണം എന്നായിരുന്നു.പഴമക്കാര്‍ പറയുന്നത് പോലെ ഗോപിയുടെ നല്ല മനസ് കൊണ്ട് പട്ടണത്തിലെ പെണ്ണ് കുട്ടനാട്ടിന്റെ മരുമകളായി.കൌമാര പ്രായത്തില്‍ , ഭാര്യ ഭര്‍ത്ത ബന്ദത്തിന്റെ ഉഷ്മല ഭാവങ്ങള്‍ ആദ്യമായി ആസ്വദിച്ചത് ഇവരിലൂടെയാണ്. ഗോപി കട്ടകുതാനായി ഞങളുടെ വീടിന്റെ മുമ്പിലുള്ള തോട്ടിലെതും. ഒരു പതിനൊന്നു മണിയാകുമ്പോള്‍ അദേഹത്തിന്റെ ഭാര്യ ചൂടുള്ള ആഹാരങ്ങള് മായി പുള്ളിയെ തേടിയെത്തും. ഗോപി കട്ടകുതൊക്കെ നിര്‍ത്തി അവിടെ തന്നെയൊന്നു മുങ്ങി കുളിച്ചു തോര്‍ത്തി , കരക്ക്‌ കയറി കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞു ആഹാരം കഴിക്കും. ഗോപിയുടെ ഭര്യ മറ്റു പെണ്ണ് ങ്ങളെ പ്പോലെ കണ്ടത്തില്‍ പണിക്കു പോകാരില്ലയിരുന്നു .അവര്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ . കുട്ടികളുടെ കാര്യം നോക്കി, ഇരിക്കാന്‍ ഭാഗ്യം ചെയ്യ്ത ചുരുക്കം പെണ്ണുങ്ങളില്‍ ഒരാളായി ഗോപിയുടെ ഭാര്യ.
നമ്മുടെ ബോട്ടിപ്പോള്‍ പുന്നമടക്കായലില്‍ കട്ടകുത്തുകാരുടെ അടുത്ത് നില്‍ക്കുകയനല്ലേ. അവിടെ നിന്നും പതുക്കെ നമ്മള്‍ക്കാ തോട്ടിലേക്ക് പ്രവേശിക്കാം. ആ തോട്ടിന്റെ അവസാനം വിളക്കുമരം ജെട്ടി യുണ്ട്.എന്താണ് ആ പേര് വന്നതെന്നറിയില്ല .പണ്ട് കാലത്ത് സാധങ്ങളും കൊണ്ട് പോകുന്ന വ്യാപാരികളെ വഴികാട്ടാനായി അവിടെ ഒരു വിളക്കുമരം ഉണ്ടായിരുന്നു എന്നാണ് തോന്നുനത്.അവിടെനിന്നും നമ്മള്‍ പള്ളാത്തുരുത്തി ആറ്റിലേക്ക് ഇറങ്ങുകയാണ്. നല്ല കള്ള് കിട്ടുന്ന ശ്ഥലം.അയ്യോ പണ്ടൊന്നും നമുക്കെ ചിന്തിക്കാന്‍ പോലും പറ്റില്ലാ അവിടെ ഒക്കെ നിര്‍ത്തി കള്ളുകുടിക്കുന്ന കാര്യം.
പക്ഷെ ഞാനും ചെറുപ്പത്തില്‍ കള്ള് കട്ട് കുടിച്ചിട്ടുണ്ട് കേട്ടോ....അതെങ്ങനെയെന്നു അടുത്ത ലക്കത്തില്‍ , വായനക്കാരെ തുടര്‍ന്ന് വായിപ്പിക്കാനുള്ള ഒരു പ്രചോദനമായി അതവിടെ നില്ല്ക്കട്ടെ...

Friday, March 16, 2012

തോട്ടുകടവ് സ്കൂള്‍


അമ്മ ഇന്നലെ വിളിച്ചപ്പോള് പറഞ്ഞു"എടീ കുഞ്ഞേ രാഘവന് സര്വിളിച്ചിരുന്നു. തോട്ടുക്ടവ് സ്കൂളിന്റെ നൂറാമത്വാര്ഷികത്തിന്റെ ആഘോഷം.അവിടെ പഠിച്ചിരുന്നവരില് വെച്ചിട്ട് തോട്ടുകടവ് കുടുംബത്തില് നിന്നും മൂത്ത ആളിനെ ആദരിക്കാനുള്ള ശ്രമത്തിലാണ്. അതിപ്പോള് നിന്റെഅച്ഛനാണ്". തോട്ടുകടവ് സ്കൂളും രാഘവന് സാറുമൊക്കെ മനസിലൂടെ കടന്നു പോയി .ഞാന് ഹരിശ്രീകുറിച്ച പള്ളിക്കുടം. അയ്യോഹരിശ്രീകുറിച്ചെന്നു പറയാന് പറ്റില്ല.അതിനു ഞങളുടെ നാട്ടിലൊക്കെ ആശാന് മാര്ഉണ്ടായിരുന്നു.അവരെക്കുറിച്ച് പറയാതെ പോയാല്അത്ഗുരു നിന്ദയാകും.ഗുരുക്കളെ കുറിച്ചോര്ക്കുമ്പോള് മനസില് ആദ്യം വരുന്ന രൂപം കറുത്ത മുണ്ടും ഉടുത്തു വലിയ മീശയും പിരിച്ചു വെച്ച വളഞ്ഞു നടന്നിരുന്ന മീശ ആശാനെയാണ് .വളരെമെലിഞ്ഞിട്ടാണ് മീശ ആശാന്.ആശാന്റെയഥാര്ത്ഥ പെരെനെനിക്കറിയില്ല . വലിയ കപ്പട മീസയുള്ളആശാന് ഞങ്ങളുടെ മീശശാനായി.എന്നും രാവിലെ പുല്ലാട്ട് പാടം താണ്ടി തെക്കേപറമ്പിലൂടെ വടക്കോട്ട് പോകുന്ന ആശാനെ കണ്ടു ഒരു മൂന്ന്വയസുള്ള അമ്മയോട് ചോദിച്ചു, " അമ്മെ മീശ ആശാന്കുറെ ഉണക്ക ഓലയുമായിഎങ്ങോട്ടാണ് പോകുന്നത്. അത്മോളെ പൊന്നമ്മയുടെ മക്കളെ ഹരിശ്രീ പഠിപ്പിക്കാന്പോകുന്നതാ.ഒരു വലിയ കരച്ചിലായിരുന്നു പിന്നെ അവിടെ മുഴങ്ങിയത്. "അയ്യോ , അസനെല്ലാം പഠിപ്പിച്ചു തീരുമേ ,എന്നിക്ക് പടിക്കാരകുംബോഴേക്കും എല്ലാം തീര്ന്നുപോകും...എങ്ങലടിക്കിടയില്ചിതറി വീണ വാക്കുകള് .അവളുടെ കരച്ചിലെന്നും ആവര്ത്തിച്ചപ്പോള് , അമ്മ മീശആശാനെ വീടിലേക്ക് വിളിച്ചു.അങ്ങനെ നല്ല വെളുത്ത മണലില് എന്റെകുഞ്ഞുവിരലുകള് ഹരിശ്രീ എഴുതി പഠിച്ചു. ആശാന്റെ ഓല എന്റെയും ആദ്യ പാഠപുസ്തകമായി.വളരെ ഉച്ചത്തില് ഹരിശ്രീ ചൊല്ലുകയും ,എന്റെപിറന്നാളുകളില് സദ്യകഴിന്ക്കാന് കൂടുകയുംചെയ്യ്തിരുന്ന ആശാന് പിന്നെ വര്ധ്യക സഹജമായ അസുഖഗല്കൊണ്ട് പഠിപ്പിക്കാന്വരാതെയായി. പിന്നെ കുര്യന് ആശാന് ആണ് എന്റെ ഹരിശ്രീ പൂര്ത്തിയാക്കി തന്നത്.ഒന്നാം ക്ലാസ്സില്‍, കുടുംബക്ഷേത്രം എന്നൊക്കെപറയുന്നത് പോലെ കുടുംബ സ്കൂളിലിലാണ് ചേര്ന്നത്.അച്ഛനാണ് , സ്കൂളില് ചേര്ക്കാന്കൊണ്ടുപോയത്.വഴപര്രമ്പിലെ കേസവ പിള്ളയുടെ മകള്രാജലെക്ഷ്മി വി .കെ ആയി. എന്റെ ജന്മദിനം ഫെബ്രുവരിയില് നിന്നും മെയ് ആകുന്നതോ കൌതുകത്തോടെ നോക്കി നിന്നു. അകെയൊരുസന്തോഷം ആയിരുന്നു. പൂജക്കും ,വിശേഷ ദിവസങ്ങളിലും മാത്രംപോയിരുന്ന തോട്ടുകടവില് എന്നും പോകാനുള്ള ഒരു അവസരം. സുധിചേട്ടനുംഉണ്ട് അവിടെ മുതിര്ന്നക്ലാസ്സില്. അവിടെ കണ്ട ഏറ്റവുംവലിയ അദ്ഭുതം, വീട്ടിലെ കൃഷികാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നകുഞ്ഞുണ്ണിപെലയന്റെ മകന് രാഘവന് സര്ആയിരിന്നു. നല്ല വെള്ളമുണ്ടുംഷര്ട്ടും ഒക്കെഇട്ടു , എഴാംക്ലാസ്സുകാര്ക്ക് പാഠംചൊല്ലിക്കൊടുക്കുന്നരാഘവന്സാറിനെ വെറുതെ ഒന്നാംക്ലാസ്സിലിരുന്നുവിളിച്ചതായിരിക്കാം ഞാന് ആദ്യമായി ചെയ്യ്ത തെറ്റ്. തോട്ടുകടവിലെ കൊച്ചായത്കൊണ്ട്സ്കൂളിലെ ശിക്ഷ താക്കീതിലോതുങ്ങി.പക്ഷെഅമ്മയുടെ ഈര്ക്കിലിക്ക് ജോലിയായി. .അക്കരത്തെ വീടിലെ ഓമനയുടെ കൈയും പിടിച്ചു,പുല്ലാട്ട്പാടം താണ്ടി തോട്ടുകടവ്സ്ചൂളിലെക്കുള്ള യാത്ര.അടുത്തവീട്ടിലെ തങ്കച്ചന്റെ മോള് ഷിര്‍ലിയുടെ സ്കൂളില്‍ പോക്നെട എന്നു പറഞ്ഞുള്ളകരച്ചില് ഇപ്പോഴും കാതില്മുഴങ്ങുന്നു. പിന്നെ വീട്ടില്അമ്മയെ സഹായിച്ചിരുന്ന കൊച്ചുകൊചിന്റെ മകള് വിനീത ആയിരുന്നു ഉറ്റകൂട്ടുകാരി.പിന്നെ സുസനും ,ലേഖയും, ജീമോളും ,മിനിയും,ഇന്ദുവും ഒക്കെയുള്ള തോട്ടുകടവ്സ്കൂള്.ഒത്തിരി ഒത്തിരി സ്നേഹത്തോടും വാത്സല്യതോടും കൂടെ അറിവ് പകര്‍ന്നു തന്ന രാഘവന്‍ സാറും , തങ്കപ്പന്‍ സാറും, വിലാസിനി ടീച്ചറും , ജഗതമ്മ ടീചെരും, രത്നമ്മ ടീച്ചറും ഒക്കെയുള്ള എന്റെ പ്രിയപ്പെട്ട പള്ളിക്കൂടം.ആദ്യമായി അക്ക് കളിച്ചതാ പള്ളിക്കൂട മുറ്റത്താണ്. പിന്നെ കടവിലെ വെള്ളത്തില്‍ കാലു കഴുകിയിട്ട് ഒറ്റക്കാലില്‍ ചാടി ചാടി ക്ലാസ്സ്‌ രൂമിലെത്തണം.പിന്നെ കല്ലുകളി,കബഡി ,ഈര്‍ക്കിലി കൊണ്ട് ആസാനും കുട്ടിയും ഒക്കെയായിരുന്നു പ്രധാന കളികള്‍. ആദ്യമായി മാജിക്‌ കണ്ടതും അവിടെ വെച്ച് തന്നെ.സാംബ ശിവന്റെ കഥാപ്രസംഗം ആയിരുന്നു മറ്റൊരു മഹാസംഭവം.പറമ്പില്‍ ധാരാളമുള്ള മഷി തണ്ട് കൊടുത്താല്‍ സുസന്‍ അവളുടെ ആന്റിയുടെ വീട്ടില്‍ നിന്നും പറിച്ചുകൊണ്ടു വന്ന ചാമ്പക്ക തരുമായിരുന്നു.

അന്നവിചാരം അന്നും മുന്നവിചാരം. ഉച്ചക്ക് തോട്ടുകട്വിലെ അമ്മൂമ്മയുടെ അടുതുനിന്നാണ് ഉണു.നാരായണന് നായരുടെ കട്ടതൈരും കറികളുംകൂട്ടിഒരു ഗംഭീര ഉണു.പിന്നെ മാസത്തിലൊരിക്കല്പൂജ യുള്ള ദിവസം പായസവുംകിട്ടും.പിന്നെ ഒരുദിവസം സ്കൂളില് കൊടുക്കുന്ന ഉപ്പുമാവ് കഴിക്കാന്ഇലയും വെട്ടിയിരുന്നു നോക്കി,പക്ഷെ വിശ്വം ചിറ്റപ്പന്റെ സന്ദര്ഭോജിതമായ ഇട്പപെട്ലിലൂടെ അത് പാളി.ഉപ്പുമാവിന്റെ സ്വാദുനോക്കാന്പറ്റിയില്ല എന്ന് മാത്രമല്ല , അമ്മയുടെഈര്ക്കിലിക്ക് വീണ്ടുംപണി ആയി . ഒന്നാം ക്ലാസ്സില്ഉച്ചവരയെ ക്ലാസ്സ് ഉള്ളു. പക്ഷെ ഓമന വരണമെങ്കില് നാലു മണിആകും.സമയം അറിയാനുള്ള ഏക വഴി നാരായണ് നായരോട്ചോദിക്കളാണ് . അടുക്കളയില്ക്ലോകും ഇല്ല.അപ്പ്ല്പിന്നെ ഒരു പ്രത്യേക ചോദ്യമാണ്. " ചെറിയ സൂചി രണ്ടിന്റേം മൂന്നിന്റെം ഇടയ്ക്കുവലിയ സൂചി നാലില് എന്നലെത്രമണിയായി.നാരായണ്നായര്കൃത്യമായി പറഞ്ഞു തരും. ഇതു ഒരുദിവസം തന്നെ പല തവണ ആവര്‍ത്തിച്ചപ്പോള്‍ അദേഹം തന്നെ ആയിരിക്കും എന്നെ സമയം നോക്കാന്‍ പഠിപ്പിച്ചത്.മൂന്നാം ക്ലാസ്സുവരയെ അവിടെ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ.നാലാം ക്ലാസ്സില്‍ അമ്മമാരുടെ മഠം വക സ്കൂളിലേക്ക് യാത്രയായി.മനസിലിപ്പോള്‍ വല്ലാത്തൊരു സന്തോഷം . വന്നവഴി മറക്കരുതെന്ന് പണ്ടുള്ളവര്‍ പറഞ്ഞതുപോലെ, എന്റെ ഈ ചെറിയ ഓര്‍മ്മക്കുറിപ്പ്‌ എന്റെ സ്ചൂളിനും പിന്നെ രാഘവന്‍ സാറിനും സമര്‍പ്പിക്കുന്നു. ....ഒത്തിരി ഒത്തിരി ആദരവോടെ രാജലക്ഷ്മി വി കെ