Friday, March 16, 2012

തോട്ടുകടവ് സ്കൂള്‍


അമ്മ ഇന്നലെ വിളിച്ചപ്പോള് പറഞ്ഞു"എടീ കുഞ്ഞേ രാഘവന് സര്വിളിച്ചിരുന്നു. തോട്ടുക്ടവ് സ്കൂളിന്റെ നൂറാമത്വാര്ഷികത്തിന്റെ ആഘോഷം.അവിടെ പഠിച്ചിരുന്നവരില് വെച്ചിട്ട് തോട്ടുകടവ് കുടുംബത്തില് നിന്നും മൂത്ത ആളിനെ ആദരിക്കാനുള്ള ശ്രമത്തിലാണ്. അതിപ്പോള് നിന്റെഅച്ഛനാണ്". തോട്ടുകടവ് സ്കൂളും രാഘവന് സാറുമൊക്കെ മനസിലൂടെ കടന്നു പോയി .ഞാന് ഹരിശ്രീകുറിച്ച പള്ളിക്കുടം. അയ്യോഹരിശ്രീകുറിച്ചെന്നു പറയാന് പറ്റില്ല.അതിനു ഞങളുടെ നാട്ടിലൊക്കെ ആശാന് മാര്ഉണ്ടായിരുന്നു.അവരെക്കുറിച്ച് പറയാതെ പോയാല്അത്ഗുരു നിന്ദയാകും.ഗുരുക്കളെ കുറിച്ചോര്ക്കുമ്പോള് മനസില് ആദ്യം വരുന്ന രൂപം കറുത്ത മുണ്ടും ഉടുത്തു വലിയ മീശയും പിരിച്ചു വെച്ച വളഞ്ഞു നടന്നിരുന്ന മീശ ആശാനെയാണ് .വളരെമെലിഞ്ഞിട്ടാണ് മീശ ആശാന്.ആശാന്റെയഥാര്ത്ഥ പെരെനെനിക്കറിയില്ല . വലിയ കപ്പട മീസയുള്ളആശാന് ഞങ്ങളുടെ മീശശാനായി.എന്നും രാവിലെ പുല്ലാട്ട് പാടം താണ്ടി തെക്കേപറമ്പിലൂടെ വടക്കോട്ട് പോകുന്ന ആശാനെ കണ്ടു ഒരു മൂന്ന്വയസുള്ള അമ്മയോട് ചോദിച്ചു, " അമ്മെ മീശ ആശാന്കുറെ ഉണക്ക ഓലയുമായിഎങ്ങോട്ടാണ് പോകുന്നത്. അത്മോളെ പൊന്നമ്മയുടെ മക്കളെ ഹരിശ്രീ പഠിപ്പിക്കാന്പോകുന്നതാ.ഒരു വലിയ കരച്ചിലായിരുന്നു പിന്നെ അവിടെ മുഴങ്ങിയത്. "അയ്യോ , അസനെല്ലാം പഠിപ്പിച്ചു തീരുമേ ,എന്നിക്ക് പടിക്കാരകുംബോഴേക്കും എല്ലാം തീര്ന്നുപോകും...എങ്ങലടിക്കിടയില്ചിതറി വീണ വാക്കുകള് .അവളുടെ കരച്ചിലെന്നും ആവര്ത്തിച്ചപ്പോള് , അമ്മ മീശആശാനെ വീടിലേക്ക് വിളിച്ചു.അങ്ങനെ നല്ല വെളുത്ത മണലില് എന്റെകുഞ്ഞുവിരലുകള് ഹരിശ്രീ എഴുതി പഠിച്ചു. ആശാന്റെ ഓല എന്റെയും ആദ്യ പാഠപുസ്തകമായി.വളരെ ഉച്ചത്തില് ഹരിശ്രീ ചൊല്ലുകയും ,എന്റെപിറന്നാളുകളില് സദ്യകഴിന്ക്കാന് കൂടുകയുംചെയ്യ്തിരുന്ന ആശാന് പിന്നെ വര്ധ്യക സഹജമായ അസുഖഗല്കൊണ്ട് പഠിപ്പിക്കാന്വരാതെയായി. പിന്നെ കുര്യന് ആശാന് ആണ് എന്റെ ഹരിശ്രീ പൂര്ത്തിയാക്കി തന്നത്.ഒന്നാം ക്ലാസ്സില്‍, കുടുംബക്ഷേത്രം എന്നൊക്കെപറയുന്നത് പോലെ കുടുംബ സ്കൂളിലിലാണ് ചേര്ന്നത്.അച്ഛനാണ് , സ്കൂളില് ചേര്ക്കാന്കൊണ്ടുപോയത്.വഴപര്രമ്പിലെ കേസവ പിള്ളയുടെ മകള്രാജലെക്ഷ്മി വി .കെ ആയി. എന്റെ ജന്മദിനം ഫെബ്രുവരിയില് നിന്നും മെയ് ആകുന്നതോ കൌതുകത്തോടെ നോക്കി നിന്നു. അകെയൊരുസന്തോഷം ആയിരുന്നു. പൂജക്കും ,വിശേഷ ദിവസങ്ങളിലും മാത്രംപോയിരുന്ന തോട്ടുകടവില് എന്നും പോകാനുള്ള ഒരു അവസരം. സുധിചേട്ടനുംഉണ്ട് അവിടെ മുതിര്ന്നക്ലാസ്സില്. അവിടെ കണ്ട ഏറ്റവുംവലിയ അദ്ഭുതം, വീട്ടിലെ കൃഷികാര്യങ്ങളൊക്കെ നോക്കിനടത്തിയിരുന്നകുഞ്ഞുണ്ണിപെലയന്റെ മകന് രാഘവന് സര്ആയിരിന്നു. നല്ല വെള്ളമുണ്ടുംഷര്ട്ടും ഒക്കെഇട്ടു , എഴാംക്ലാസ്സുകാര്ക്ക് പാഠംചൊല്ലിക്കൊടുക്കുന്നരാഘവന്സാറിനെ വെറുതെ ഒന്നാംക്ലാസ്സിലിരുന്നുവിളിച്ചതായിരിക്കാം ഞാന് ആദ്യമായി ചെയ്യ്ത തെറ്റ്. തോട്ടുകടവിലെ കൊച്ചായത്കൊണ്ട്സ്കൂളിലെ ശിക്ഷ താക്കീതിലോതുങ്ങി.പക്ഷെഅമ്മയുടെ ഈര്ക്കിലിക്ക് ജോലിയായി. .അക്കരത്തെ വീടിലെ ഓമനയുടെ കൈയും പിടിച്ചു,പുല്ലാട്ട്പാടം താണ്ടി തോട്ടുകടവ്സ്ചൂളിലെക്കുള്ള യാത്ര.അടുത്തവീട്ടിലെ തങ്കച്ചന്റെ മോള് ഷിര്‍ലിയുടെ സ്കൂളില്‍ പോക്നെട എന്നു പറഞ്ഞുള്ളകരച്ചില് ഇപ്പോഴും കാതില്മുഴങ്ങുന്നു. പിന്നെ വീട്ടില്അമ്മയെ സഹായിച്ചിരുന്ന കൊച്ചുകൊചിന്റെ മകള് വിനീത ആയിരുന്നു ഉറ്റകൂട്ടുകാരി.പിന്നെ സുസനും ,ലേഖയും, ജീമോളും ,മിനിയും,ഇന്ദുവും ഒക്കെയുള്ള തോട്ടുകടവ്സ്കൂള്.ഒത്തിരി ഒത്തിരി സ്നേഹത്തോടും വാത്സല്യതോടും കൂടെ അറിവ് പകര്‍ന്നു തന്ന രാഘവന്‍ സാറും , തങ്കപ്പന്‍ സാറും, വിലാസിനി ടീച്ചറും , ജഗതമ്മ ടീചെരും, രത്നമ്മ ടീച്ചറും ഒക്കെയുള്ള എന്റെ പ്രിയപ്പെട്ട പള്ളിക്കൂടം.ആദ്യമായി അക്ക് കളിച്ചതാ പള്ളിക്കൂട മുറ്റത്താണ്. പിന്നെ കടവിലെ വെള്ളത്തില്‍ കാലു കഴുകിയിട്ട് ഒറ്റക്കാലില്‍ ചാടി ചാടി ക്ലാസ്സ്‌ രൂമിലെത്തണം.പിന്നെ കല്ലുകളി,കബഡി ,ഈര്‍ക്കിലി കൊണ്ട് ആസാനും കുട്ടിയും ഒക്കെയായിരുന്നു പ്രധാന കളികള്‍. ആദ്യമായി മാജിക്‌ കണ്ടതും അവിടെ വെച്ച് തന്നെ.സാംബ ശിവന്റെ കഥാപ്രസംഗം ആയിരുന്നു മറ്റൊരു മഹാസംഭവം.പറമ്പില്‍ ധാരാളമുള്ള മഷി തണ്ട് കൊടുത്താല്‍ സുസന്‍ അവളുടെ ആന്റിയുടെ വീട്ടില്‍ നിന്നും പറിച്ചുകൊണ്ടു വന്ന ചാമ്പക്ക തരുമായിരുന്നു.

അന്നവിചാരം അന്നും മുന്നവിചാരം. ഉച്ചക്ക് തോട്ടുകട്വിലെ അമ്മൂമ്മയുടെ അടുതുനിന്നാണ് ഉണു.നാരായണന് നായരുടെ കട്ടതൈരും കറികളുംകൂട്ടിഒരു ഗംഭീര ഉണു.പിന്നെ മാസത്തിലൊരിക്കല്പൂജ യുള്ള ദിവസം പായസവുംകിട്ടും.പിന്നെ ഒരുദിവസം സ്കൂളില് കൊടുക്കുന്ന ഉപ്പുമാവ് കഴിക്കാന്ഇലയും വെട്ടിയിരുന്നു നോക്കി,പക്ഷെ വിശ്വം ചിറ്റപ്പന്റെ സന്ദര്ഭോജിതമായ ഇട്പപെട്ലിലൂടെ അത് പാളി.ഉപ്പുമാവിന്റെ സ്വാദുനോക്കാന്പറ്റിയില്ല എന്ന് മാത്രമല്ല , അമ്മയുടെഈര്ക്കിലിക്ക് വീണ്ടുംപണി ആയി . ഒന്നാം ക്ലാസ്സില്ഉച്ചവരയെ ക്ലാസ്സ് ഉള്ളു. പക്ഷെ ഓമന വരണമെങ്കില് നാലു മണിആകും.സമയം അറിയാനുള്ള ഏക വഴി നാരായണ് നായരോട്ചോദിക്കളാണ് . അടുക്കളയില്ക്ലോകും ഇല്ല.അപ്പ്ല്പിന്നെ ഒരു പ്രത്യേക ചോദ്യമാണ്. " ചെറിയ സൂചി രണ്ടിന്റേം മൂന്നിന്റെം ഇടയ്ക്കുവലിയ സൂചി നാലില് എന്നലെത്രമണിയായി.നാരായണ്നായര്കൃത്യമായി പറഞ്ഞു തരും. ഇതു ഒരുദിവസം തന്നെ പല തവണ ആവര്‍ത്തിച്ചപ്പോള്‍ അദേഹം തന്നെ ആയിരിക്കും എന്നെ സമയം നോക്കാന്‍ പഠിപ്പിച്ചത്.മൂന്നാം ക്ലാസ്സുവരയെ അവിടെ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായുള്ളൂ.നാലാം ക്ലാസ്സില്‍ അമ്മമാരുടെ മഠം വക സ്കൂളിലേക്ക് യാത്രയായി.മനസിലിപ്പോള്‍ വല്ലാത്തൊരു സന്തോഷം . വന്നവഴി മറക്കരുതെന്ന് പണ്ടുള്ളവര്‍ പറഞ്ഞതുപോലെ, എന്റെ ഈ ചെറിയ ഓര്‍മ്മക്കുറിപ്പ്‌ എന്റെ സ്ചൂളിനും പിന്നെ രാഘവന്‍ സാറിനും സമര്‍പ്പിക്കുന്നു. ....ഒത്തിരി ഒത്തിരി ആദരവോടെ രാജലക്ഷ്മി വി കെ

3 comments:

  1. Very good, Raji, after a long gap ,I am reading Malayalam ,so the style which I am used to,is different from yours. But,I feel it is natural and very impressive; your conversational style reminds me of MT & Basheer .keep it up ,great going .
    Please accept my congrats & Best Wishes to win Academy Award .

    ReplyDelete
  2. Good one Raji... Way to go...

    ReplyDelete
  3. Good one Raji... Way to go...

    ReplyDelete