Wednesday, August 8, 2012

നക്ഷത്ര ലോകത്തെ കളിക്കുട്ടുകാര്‍....

പ്രിയപ്പെട്ട ബക്കി കുഞ്ഞേ

നീ എന്നാണു മോളെ എന്‍റെ പ്രിയപ്പെട്ടവളായത് ? ഒന്‍പതാം ക്ലാസ്സില്‍ പുതിയ സ്കൂളിലേക്ക് പറിച്ചുനടപ്പെട്ട എന്‍റെ വിങ്ങുന്ന മനസിനൊരു കുളിര്‍ തെന്നെലയാണ് നീ വന്നത്. സനിയാഴ്ച്ചകളെ മനോഹരമാക്കിയിരുന്ന ഹൌസ് മീറ്റിംഗില്‍ വെച്ചാണ്‌ റീന അലക്സാണ്ടര്‍ എന്‍റെ കൂട്ടുകാരിയായത് .എന്നെക്കാളും പൊക്കം കുറഞ്ഞ വിട൪ന്ന വലിയ കൺകളുള്ള റീന.സഹോദര്ങ്ങില്ലാത്ത എനിക്ക് റീനയുടെ ഒരിക്കലും കണ്ടിടില്ലാത്ത ചിക്കു ചാച്ചനും , കുക്കു ചാച്ചനും സങ്കല്‍പ്പത്തിലെ ആരും കൊതിക്കുന്ന ചേട്ടന്മാരായി . എന്‍റെ ഓര്‍മകള്‍ എന്നെ കബളിപ്പിക്കുകയില്ലെങ്കില്‍ , അവര്‍ രണ്ടുപേരും രീനയെക്കളും വളരെ മുതിര്‍ന്നവരായിരുന്നു . അവളവരുടെ പ്രിയപ്പെട്ട ബക്കി കുഞ്ഞും .ചെറിയ ചെറിയ സന്ദര്സനങ്ങല്കു ശേഷം അവര്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ എന്‍റെ കൈയില്‍ പിടിച്ചവല്‍ വിങ്ങിപൊട്ടി.ഞാനവളെ ബക്കി കുഞ്ഞേ എന്ന് വിളിച്ചു കളിയാക്കി. പിന്നെ സാറ കൊച്ചമ്മയുടെയും, തന്കൊച്ചമ്മയുടെയും പ്രിയപ്പെട്ട പട്ടികുട്ടികളായ ബ്ലാക്കിയെയും റുബിയെയും കളിപ്പിച്ചിട്ട് , ഗ്രൗണ്ടിലെക്കൊരു യാത്ര .... കുപ്രസിദ്ധമായ കരിക്കന്‍ വില്ല കൊല നടന്ന കരിക്കന്‍ വില്ലയോട് ചേര്‍ന്നുള്ള മൈതാനതില്ലോടെയൊരു കറക്കം.
ഞങ്ങള്ലുടെ സൌഹൃദം തളിര്‍രിട്ടതും പൂവിട്ടതും അങ്ങനെയാണ്. പത്താം ക്ലാസ്സില്‍ ആയപ്പോള്‍ സുസമ്മ കൊച്ചമ്മ ഞങ്ങളെ ഒരു സ്റ്റഡി ഗ്രൂപ്പില്‍ ആക്കി.രണ്ടു മടിച്ചികളൃ൦ കൂടി കുടിയപ്പോള്‍ പഠിതമൊന്നും നടന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്കൂള്‍ ജീവിതം കഴിഞ്ഞു യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ വീണ്ടും കാണുമെന്നു പറഞ്ഞതൊക്കെ കോളേജ് ജീവിതത്തിന്‍റെ തിരക്കില്‍ മാഞ്ഞുപോയി. സ്കൂള്‍ ജീവിതത്തിന്‍റെ ഓര്‍മകളിലെ ചില മധുരിക്കുന്ന ഭാഗങ്ങളായി റീന എന്ന ബക്കി കുഞ്ഞും മറഞ്ഞു.അന്ന് കമ്പ്യൂട്ടറും , ഫസ്ബൂകും ഉണ്ടായിരുന്നെകില്‍ എന്ന് ഞാന്‍ വെറുതെ മോഹിച്ചുപോകുന്നു .ഒന്‍പതു വര്‍ഷങ്ങല്ലുക്ക് ശേഷം ബക്കി കുഞ്ഞേ ,നീ വീണ്ടും വന്നു , എന്റെ ജീവിതതില്ലെക്കൊരു കീറിയ പത്രതാളില്ലൂടെ .താരകങ്ങളുടെ നാട്ടിലേക്കു നീ പറന്നുപോയ്തു എന്നെ അറിയിക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടായിരുന്നു അല്ലേ, ആലപ്പുഴയില്‍ അനേകം ചെരുപ്പുകുത്തികല്ലുള്ളതില്‍ ഞാന്‍ വെറുതെ തിരഞ്ഞെടുത്ത കടയില്‍ എന്‍റെ ചെരുപ്പ് പൊതിഞ്ഞ പിഞ്ഞികീരിയ പത്ര താളില്‍ നിന്‍റെ ചിരിക്കുന്ന മുഖം കണ്ടു ഞാന്‍ തളര്‍ന്നിരുന്നു. അക്ഷരങ്ങള്‍ മാഞ്ഞുതുടങ്ങിയ ആ പേപര്‍ ഞാന്‍ കൂടിവായിച്ചു ,നീ യാത്ര പറഞ്ഞു പോയ തീയതി അതില്‍ നിന്നും മാഞ്ഞുപോയിരുന്നു. പിന്നെയാരോ ഫസിബൂകിലൂടെ പറഞ്ഞു ,ബംഗ്ലൂരില്‍മെഡിക്കല്‍ ലോകത്തേക്ക് പിച്ച വെക്കാന്‍ തുടങ്ങിയ നിന്നെ വിധി ആരോടും അനുവാദം ചോദിക്കാതെ വളരെപ്പെട്ടെന്നു കൂടികൊണ്ട് പോയെന്നു.
പ്രിയപ്പെട്ട ബക്കി കുഞ്ഞേ , കുറെ ചോദ്യങ്ങൾ ബാക്കി , നിനക്കൂ നിന്‍റെ ജീവനായിരുന്ന ചിക്കു ചാച്ച്നോടും , കുക്കു ചാച്ചനോടും യാത്രാ പറയാന്‍ പറ്റിയോ?
ആവരോട് യാത്ര പറഞ്ഞപ്പോള്‍ നിന്‍റെ മിഴികള്‍ പണ്ടത്തെപ്പോലെ തടാകങ്ങളായോ? നീ എന്നെ അപ്പോള്‍ ഓര്‍ത്തു കാണും അല്ലേ?
നീ അറിഞ്ഞോ മോളെ, നമ്മുടെ ജൂനിയര്‍ ആയിരുന്ന ഡയാന സില്പയും നിന്‍റെ നാട്ടിലേക്കു വന്നു. നിനക്ക് മുന്‍പേ പോയ ദിമ്പിളിനെയും , ലിനിത്നെയും നീ അവിടെ കണ്ടുവോ?ഒരിക്കലും ഉത്തരം കിട്ടാത്ത കുറെ ചോദൃങ്ങളുമായി
തേങ്ങുന്ന മനസുമായി നിന്‍റെ കൂടുകാരി.....

കാത്തയുടെ വിടര്‍ന്ന ചിരി മറഞ്ഞു ...


കാത്ത വിട പറഞ്ഞു, 2011 ജൂണ്‍  ഒന്നാം  തീയതിയിലെ  മലയാളമനോരമയുടെ തലക്കെട്ട് . തകഴിയുടെ കാത്ത . തകഴിയുടെ വീട് ആദ്യമായി കാണുന്നത്  തിരുവല്ല സ്ചൂളിലെക്കുള്ള യാത്രയില്‍ ആണ് . തകഴി കടത്തിന് സമീപത്തായി ഒരു വലിയ പറമ്പില്‍ റോഡ്നോട് ചേര്‍ന്നുള്ള വെള്ള  ചായം തേച്ച വീട്. വീടിനു മുന്പില്ലുള്ള ബസ്‌ സ്റ്റോപ്പില്‍  ബസ്‌ നിര്‍ത്തിയപ്പോള്‍ അച്ഛനാണ് പറഞ്ഞത് ,അത് തകഴിയുടെ വീടാണെന്നു. വെറുതെ വിളിച്ചു പറഞ്ഞു, അച്ഛാ, തകഴി ആ ചാരുകസേരയില്‍ കിടപ്പുണ്ടെന്ന്. ബസ്സിലിരുന്ന  ആളുകള്‍ക്കൊന്നും  ഒരു അമ്പരപ്പും ഇല്ലായിരുന്നു. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ എന്ന പഴമോഴിയാ ഓര്മ  വന്നത്. 
പിന്നെ കോളേജില്‍ എത്തിയപ്പോള്‍ തകഴി സര്‍ ആയിരുന്ന്നു തകഴിയുടെ ഓര്‍മ്മകള്‍ ഉണര്തിയിരുന്ന ആള്. തകഴിയുടെ മരുമകനായിരുന്നു അദ്ദേഹം . അതുവഴിപോകുമ്പോള്‍ വെറുതെ അങ്ങോട്ടോന്നെതി നോക്കും, തകഴി എങ്ങാനും അവിടെ ഉണ്ടെങ്കിലോ .ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തക്ഴിയില്ലുള്ള കൂടുകാരിയുടെ വീട്ടില്‍ പോയപ്പോഴാണ് തകഴിയെ ഒന്ന് നേര്രിട്ടു കണ്ടു കളയാം   എന്ന് തീരുമാനിചത്.വീടിനു മുംബില്ലുള്ള ചെറിയ ഗേറ്റ് തുറന്ന സ്വരം കേടു വാതില്‍ തുറന്നത് കാത്തമ്മ ആയിരുന്നു. ഇന്ന്  onv  പറഞ്ഞതുപോലെ നിറഞ്ഞ ചിരിയുള്ള കാത്ത ചേച്ചി ഞങ്ങളെ  അകത്തേക്ക് ക്ഷണിച്ചു. ചാരുകേസരയില്   നീണ്ടു നിവര്‍ന്നു കിടക്കുന്നു ,ചെമ്മീനിലെ പരീക്കുട്ടിയുടെയും , കരുത്തംമയുടെയും പിതാവ് . ആദ്യം അദ്ദേഹം വിചാരിച്ചത് ഞങ്ങള്‍ 
പേരക്കുട്ടികളാെണന്നു .വെറും സന്ദര്സകരനെന്നരിഞ്ഞപ്പോള്‍  ആ മുഖം നിര്‍വികാരമായി. ഓര്‍മകളും,മറവികളും തമ്മിലുള്ള നൂല്പ്പാലത്തില്ലോടെ അങ്ങോട്ടുമിങ്ങോട്ടും  സന്ജരിക്കുകയിയുരുന്നു അദേഹം .എന്തോ ഞങ്ങള്‍ ചോദിച്ചു, എന്തോ അദേഹം  പറഞ്ഞു, എന്താന്നിപ്പോള്‍ ഓര്‍മയില്ല.പിന്നെ ഒന്നും ചോദിക്കാനും, പറയാനുമില്ലാത്ത  നിമിഷങ്ങള്‍. 
കാത്തംമയുടെയും , തക്കഴിയുടെയും ഉച്ച മയക്കത്തിന്  മുടക്കം വരുതെന്ടന്നു  കരുതി ഞങള്‍ യാത്ര പറഞ്ഞു പോന്നു. ഒറ്റ മുണ്ടുടുത്ത് ആ ചാരുകസേരയില്‍ കിടക്കുന്നതാണ്  വിസ്വവിഖാതനായ എഴുതുകാരനെന്നത്  വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കുട്ടനാടുകാരിക്ക്  കുട്ടനാടിന്റെ  എഴുത്തുകാരനെ കണ്ടപ്പോള്‍  "എനിക്കുമുണ്ടെടാ പിടി" എന്ന്  ഒരു അഹങ്കാരവും . 
തകഴിയുടെ കഥ പറയുമ്പോള്‍ "ഇനിപ്പാടിക്കളെ"  പറയാതെ വയ്യ.
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. സ്കോളര്‍ഷിപ് പരീക്ഷക്കുള്ള  തയാറെടുപ്പുകള്‍ നടക്കുകയാണ്.അപ്പുപ്പനും ഉണ്ടെന്ന്റെ കൂടെ  പഠിപ്പിക്കാൻ. ഉച്ചത്തില്‍ വയിക്കണെമനത് അച്ചന്റെ അലിഖിത നിയമമാണ് വീട്ടില്‍. അങ്ങനെയാണഛ൯  തന്റെ മുറുക്കിനിടയിലും മകള്‍ പഠിക്കുമ്പോള്‍ ഉറങ്ങുന്നില്ല എന്നുറപ്പ് വരുതിയിരുന്നതു.ആവര്‍ത്തിചാവര്തിച്ചു ഞാനങ്ങു  വായിക്കുകയാണ് " തകഴിയുടെ ഇനിപ്പാടിക്കള്‍ . അപ്പുപ്പന്‍ അദേഹത്തിന്റെ ചിന്തകളില്‍  നിന്നും ഞെട്ടി ഉണര്‍ന്നു. എന്താടി നീ ഈ വായിക്കുന്നത്  തകഴി അങ്ങനെയൊരു പുഷ്തകമെഴുതിയിട്ടില്ലല്ലോ. അപ്പുപ്പൻ പുസ്തകം വാങ്ങിച്ചു നോക്കി. തകഴിയുടെ പ്രസിദ്ധമായ ഒരു നോവല്‍ ആണ് എന്റെ ടീച്ചറിന്റെ സാഹിത്യത്തിലും,ആംഗലേയ ഭാഷയിലുമുള്ള അപാരമായ ജ്ഞാനം കൊണ്ട്  ഇനിപ്പാടിക്കളായി മാറിയത്.അത്  ഏത്   നോവല്‍ എന്നുള്ളത്  വായനക്കാരുടെ ചിന്തയില്ലേക്ക് സമര്പ്പിക്കുന്നു . തകഴിയെയും ,കാത്ത്മ്മയയ്യും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ ചെമ്മീനിലെ പുന്നപ്രക്കാരെ എന്ന പാട്ട് കേള്‍ക്കട്ടെ......